this my blog
this my blog
Wednesday, 28 September 2016
5000mAh ബാറ്ററി ലൈഫിൽ Alcatel സ്മാർട്ട് ഫോണുകൾ കുറഞ്ഞ ചിലവിൽ മികച്ച സേവനം
അൽകട്ടലിന്റെ ഏറ്റവും പുതിയ മോഡൽ വിപണിയിൽ എത്തി .pixi-4-plus എന്ന മോഡലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .
Tuesday, 27 September 2016
നിങ്ങളില്ലെങ്കിലും... സൂര്യൻ ഉദിക്കാതിരിക്കില്ല ...ചന്ദ്രൻ പകലിൽ മറയാതിരിക്കില്ല ...കാറ്റ് വീശാതിരിക്കില്ല ... നിന്നോടെ പൂക്കൾ പൂക്കാതിരിക്കില്ല ...മഴ പെയ്യാതിരിക്കില്ല ....പഴയവ മണ്ണിനോട് ചേരാതിരിക്കില്ല പുതിയതിനു ജീവൻ പകർന്നുകൊണ്ട് ...മനുഷ്യവംശം അവസാനിക്കുകയുമില്ല
ഇന്ന് പതിനൊന്നു ദിവസമായി ഞാൻ മരിച്ചിട്ട് ..........ഇപ്പോൾ എന്റെ ശരീരം എല്ലുകളും അഴുകിയ ഇച്ചിരി മാംസം മണ്ണിനോട് കൂടിക്കുഴഞ്ഞതും ആണ്........എനിക്കെന്തോ ഇപ്പോഴെങ്ങോട്ടും പോകണം എന്ന് തോന്നുന്നില്ല ,പക്ഷെ എന്തോ എന്നെ വീട്ടിലേക്കു ക്ഷണിക്കുന്നല്ലോ....
എന്റെ ഫോട്ടോയുടെ മുന്നിൽ ലൈറ്റ് കത്തുന്നു ... എന്റെ ശരീരം മാത്രം ആണ് പോയത് ...ഓർമയിൽ ഇവർക്ക് ഞാൻ രൂപം ഉള്ളതാണ് ...എല്ലാരും കൂടി എങ്ങോട്ടാണ് ...? ഞാനും കേറാം വണ്ടിയിൽ ..,ഓ ഈ റൂട്ട് ആണല്ലോ ..........കുനിശ്ശേരി - ത്രിപ്പാളൂർ- ആലത്തൂർ - പഴമ്പാലക്കോട് - തിരുവില്ല്വാമല ....! വണ്ടി നിന്നു... അപ്പോൾ എന്റെ കർമം ചെയ്യാൻ വന്നതായിരുന്നല്ലേ ...?
എള്ളും... അരിയും കുഴച്ച ഒരു ഉരുള ......എന്റെ പേരും നാളും ചൊല്ലി മാറ്റി വെച്ചു.....വാഴയിലയിൽ പിന്നെയും രണ്ടുമൂന്നു ഉരുളകൾ ....എനിക്കുമാത്രമല്ല ഇതിനുമുൻപ് കുടുംബത്തിൽ മരിച്ചുപോയ എല്ലാവർക്കും കൂടിയാണ് ബലി... ഞങ്ങൾ മരിച്ചവർ ..മിഥ്യകൾ ... ജീവിച്ചിരിക്കുന്നവരുടെ ഓർമകളിൽ മാത്രം ജനിക്കുന്നവരാണല്ലോ ....
കുറച്ചു പൂക്കൾ എല്ലാരുടെ കയ്യിലും ഉണ്ടല്ലോ.... പണ്ട് ബാക്കിവരുന്ന പൊടിയരിയും ,റേഷനറിയും ചേർത്ത് അരച്ച് ഉണ്ടയുണ്ടാക്കി നടുവിൽ ശർക്കരയും ,തേങ്ങയും ഇട്ടു ആവിയിൽ വേവാൻ വെച്ച് അച്ഛമ്മകൊണ്ടുത്തരുന്ന പലഹാരത്തിന്റെ ഓർമ വന്നു അപ്പോൾ
അതെല്ലാം കൂടെ നിളയിലേക്ക് വലിച്ചറിഞ്ഞു അവർ കര കേറുന്നു...അതെ എന്റെ ഓർമയുടെ അവസാനം ......മഴവെള്ളം ഒലിച്ചിറങ്ങി കുത്തിയൊലിക്കുന്ന ഭയാനകമായ വെള്ളത്തോടൊപ്പം ആ പൂക്കളും ഒഴുകിപ്പോകുന്നു.... ആണ്ടിലൊരിക്കൽ കരകവിയുന്ന നിളയുടെ ആഴങ്ങളിലേക്ക് എന്റെ ഓർമപ്പൂക്കൾ അകന്നു പോയിക്കൊണ്ടിരുന്നു
അവരൊക്കെ കേറിയപ്പോൾ വണ്ടി നീങ്ങിത്തുടങ്ങി .....ഞാൻ എവിടേക്ക് പോകും ...? കർമം ചെയ്തോഴുക്കിവിട്ട പൂക്കൾക്കൊപ്പമോ.... ? അതോ ഫോട്ടോയിൽ കുടിയിരുത്തിയ രൂപത്തിന്റെ അകത്തേക്കോ ......? അതോ മണ്ണിനടിയിലെ എല്ലിൽ കഷണത്തിലെക്കോ ..... ? ഞാൻ വീണു പോകുകയാണല്ലോ ദൈവമേ ...?
******************************************************************************************************
കുറെ നേരമായല്ലോ എന്താണ് ശബ്ദം, ഞാൻ പതിയെ കണ്ണുതുറന്നു
"അയ്യോ ഞാനിതു എവിടെയാണ് ....? "
"പേടിക്കണ്ട ...നീ ഇനി മുതൽ ഇവിടെ ആണ് ..."
'നിങ്ങൾ ആരാ "?
"എന്നെ നീ എന്ത് വേണേലും വിളിച്ചോ .... കാലൻ എന്നോ ,പിശാശ് എന്നോ ,സ്വർഗം എന്നോ നരകം എന്നോ ...ദൈവം എന്നോ ..."
"അപ്പോൾ നിങ്ങളാണോ ദൈവം "?
"അതെ"
"നിങ്ങൾക്കെന്താ മനുഷ്യ രൂപം ..."
"എനിക്ക് എന്ത് രൂപം വേണം എന്ന് തീരുമാനിച്ചത് നിങ്ങളല്ലേ ...? എന്നെ നിങ്ങൾ മനുഷ്യ രൂപത്തിൽ കാണാൻ ആഗ്രഹിക്കുന്നു ....അതാണ് നിങ്ങൾക്ക് പരിചയം ...അതോണ്ടാണ് ഈ രൂപം "
"നിങ്ങൾ ഹിന്ദു ദൈവം ആണോ "?
"അതും നിങ്ങൾ അല്ലെ തീരുമാനിച്ചത്.......ഞാൻ ഒന്നേ ഉള്ളൂ ,ഒരു രൂപവും , ഒരു ഭാവവും ,പക്ഷെ നിങ്ങൾക്കത് അഞ്ജാതമായതിനാൽ നിങ്ങൾ എനിക്ക് മതങ്ങൾ നൽകി രൂപങ്ങൾ നല്കി ,കടമകൾ നല്കി ....''
"അപ്പോൾ അതൊന്നും ഒന്നുമല്ലെന്നോ ...? നിങ്ങടെ പേരിലല്ല ദൈവമേ ഞങ്ങടെ ആൾക്കാർ തമ്മിൽത്തല്ലുന്നത് "?
"അല്ല ....വിവേകം കൂടിപ്പോയി കുഴപ്പമാണ് നിങ്ങൾക്ക് "
"ഉം "
"നീ എന്തിനു ഇവിടെ വന്നൂ ?"
"എനിക്ക് ജീവിച്ചു മടുത്തു "
"പിന്നെന്താണ് നീ കരയുന്നത് ,,,, "
"എനിക്ക് ജീവിക്കാൻ തോന്നുന്നൂ ..."
"ഞാൻ ഒറ്റക്കാണ് എന്ന് വിചാരിച്ചു അതാണ് മരിച്ചത് ...പക്ഷെ അന്ന് എല്ലാവരും വന്നപ്പോൾ........... എനിക്ക് എല്ലാരും ഉണ്ടായിരുന്നു ലെ ...ന്റെ തെറ്റായിരുന്നു ,"
"അതെ നിന്റെ തെറ്റ് തന്നെ "
"എനിക്കൊരു ജന്മം കൂടിത്തരുമോ ..."?
'എന്തിനാണ്.....ഇനിയും മരിക്കാനോ ,,"
" ശവത്തിൽ കുത്തല്ലേ ദൈവമേ ....എനിക്കിപ്പോൾ അറിയുന്നു ജീവിതം എന്തെന്ന് ..."
"ഒരിക്കലും ഇല്ല ....നിനക്കതിനുള്ള യോഗ്യതയില്ല .....നീ അതുകണ്ടോ ...? ദൈവം കൈ ചൂണ്ടിയിടത്തേക്കു ഞാൻ നോക്കി ....
എത്രപേരാണ് ഓരോ ദിവസവും അപകടങ്ങളിൽ ഇവിടെ എത്തിച്ചേരുന്നത്...? , അവരുടെ തെറ്റുകൊണ്ടാണോ...." പ്രതീക്ഷകളോടെ പോകുമ്പോൾ കണ്ണടച്ച് തുറക്കുന്ന നേരത്തിനുള്ളിൽ എല്ലാം തീർന്നവർ ...
..........................................................
അതുകണ്ടോ അബോർഷൻ നടത്തി ഇവിടെ എത്തിയ വിടരും മുന്നേ കൊഴിഞ്ഞവർ ..ആരുടെയൊക്കെയോ പാപഫലങ്ങൾ ,......അവരുടെ തെറ്റാണോ ?
അപ്പുറത്ത് കണ്ടോ കുഞ്ഞുങ്ങൾ...ഓരോ അസുഖം കൊണ്ട് ഇവിടെ എത്തിയവരാണ് ... ജീവിതമെന്തെന്നു അറിയും മുൻപേ ...അവരിലോരോരുത്തരും മണ്ണിലേക്ക് പിറന്നുവീണതു ഒരായിരം സ്വപ്നങ്ങളുടെ ഫലമായാണ് .....അവരുടെ കുറ്റം കൊണ്ടാണോ .....?
.......................................
അതുകണ്ടോ നീ ജീവിക്കുന്ന നാടിനു വേണ്ടി ജീവൻ കൊടുത്തവർ ...നിന്നെയൊക്കെ സംരക്ഷിക്കാനായി സ്വയം ഇല്ലാതാവുമെന്നറിഞ്ഞിട്ടും പോരാടിയവർ ...?
അങ്ങോട്ട് നോക്കൂ ...നിനക്കൊരിക്കലും വരുത്താത്ത വേദനങ്ങൾ നിറഞ്ഞ രോഗങ്ങൾ അവർക്കു ഞാൻ കൊടുത്തപ്പോൾ ഇവിടെയെത്തിയർ...?
ഇവരൊക്കെ ഇവിടെ ഉണ്ടാകുമ്പോൾ നിനക്ക് മാത്രം ഞാനെന്തിനു ഇനിയൊരു ജന്മം തരണം ?
എനിക്കൊന്നും പറയാൻ ഇല്ലായിരുന്നു ദൈവത്തിനു മുന്നിൽ , തല താഴ്ത്തിനിന്നു ......ദൈവം തുടർന്നു
നിനക്ക് എന്തിന്റെ കുറവായിരുന്നു ....? ആവശ്യത്തിനു വിദ്യാഭ്യാസം, നല്ല കുടുംബം ,ബന്ധുക്കൾ ,,സുഹൃത്തുക്കൾ .... പിന്നെയും ഇങ്ങനെ ചെയ്തു ...?
നീ അതുകണ്ടോ ...?
ഞാൻ അവർക്ക് കൈ കൊടുത്തില്ല ......കാലുകൊണ്ട് അവർ ജീവിച്ചു
ഞാൻ അവർക്ക് ശബ്ദം കൊടുത്തില്ല അവർ കെട്ടും ആംഗ്യത്തിലൂടെയും ,അക്ഷരങ്ങളിലൂടെയും അവർ ജീവിച്ചു
ഞാൻ അവർക്ക് ശബ്ദം കൊടുത്തില്ല അവർ കെട്ടും ആംഗ്യത്തിലൂടെയും ,അക്ഷരങ്ങളിലൂടെയും അവർ ജീവിച്ചു
ഞാനവർക്ക് കണ്ണുകൊടുത്തില്ല ...കേട്ടുകൊണ്ടവർ ജീവിച്ചു
ഞാനവർക്ക് നിന്നെപ്പോലെ ആരോഗ്യമുള്ള ശരീരം കൊടുത്തില്ല ..അനാരോഗ്യങ്ങളെയും വേദനകളെയും മറികടന്നു അവർ ജീവിച്ചു
ഞാനവർക്ക് നിന്നെപ്പോലെ ആരോഗ്യമുള്ള ശരീരം കൊടുത്തില്ല ..അനാരോഗ്യങ്ങളെയും വേദനകളെയും മറികടന്നു അവർ ജീവിച്ചു
അവർക്കു ഞാൻ മാറാ വ്യാധികൾ കൊടുത്തു...മണ്ണിൽ നിന്നും പോവാൻ മനസ്സില്ലാതെ അവരതിനെ അതിജീവിച്ചു
ഞാനവർക്ക് ഉറ്റവരെ നൽകിയില്ല ...ജീവിതത്തിനിടയ്ക്കു എന്നെങ്കിലും കണ്ടുമുട്ടുന്ന പ്രിയപ്പെട്ടവരുണ്ടെന്ന് അവർ സമാധാനിച്ചു
ഞാനവർക്ക് ഉറ്റവരെ നൽകിയില്ല ...ജീവിതത്തിനിടയ്ക്കു എന്നെങ്കിലും കണ്ടുമുട്ടുന്ന പ്രിയപ്പെട്ടവരുണ്ടെന്ന് അവർ സമാധാനിച്ചു
ഞാൻ അവർക്ക് വിദ്യാഭ്യാസം കൊടുത്തില്ല ...അവർ പണിയെടുത്തു ജീവിച്ചു
ഞാനവർക്ക് വൈധവ്യം നൽകി ...മക്കൾക്ക് വേണ്ടിയവർ ജീവിച്ചു
അവർക്കു ഞാൻ മക്കളെ നൽകിയില്ല ...അവർ പരസ്പരം സഹകരിച്ചു ജീവിച്ചു
അവർക്കു ഞാൻ ഭക്ഷണം നൽകിയില്ല ...മുണ്ടുമുറുക്കിയുടുത്തവർ ജീവിച്ചു
ഞാനവർക്ക് വൈധവ്യം നൽകി ...മക്കൾക്ക് വേണ്ടിയവർ ജീവിച്ചു
അവർക്കു ഞാൻ മക്കളെ നൽകിയില്ല ...അവർ പരസ്പരം സഹകരിച്ചു ജീവിച്ചു
അവർക്കു ഞാൻ ഭക്ഷണം നൽകിയില്ല ...മുണ്ടുമുറുക്കിയുടുത്തവർ ജീവിച്ചു
എല്ലാം തന്നു നിന്നെ അയച്ചപ്പോൾ നിനക്ക് കിട്ടിയത് പോരാതെ ആയല്ലേ ...?
നിന്റെ കുടുംബം നീ കണ്ടോ ... നിന്നോട് എന്ത് സ്നേഹമായിരുന്നു ,പക്ഷെ നീ തിരഞ്ഞത് അവരിലെ ദേഷ്യം മാത്രം.......നിന്റെ സുഹൃത്തുക്കൾ കണ്ടോ .... നിന്റെ സഹോദരങ്ങൾ ... അവരെല്ലാം നിന്നെ മറന്നു തുടങ്ങിയിരിക്കുന്നു .... അതുകണ്ടോ ഇന്ന് നിന്റെ അനിയന്റെ വിവാഹം ആണ്...........ഇപ്പോൾ നീ അവിടെ വേണ്ടതല്ലേ ?????
അതുകണ്ടോ നീ ഒരുപാട് ഇഷ്ട്ടപെട്ട നിന്റെ പ്രണയം ......കയ്യിലൊരു വാവയേയും കണ്ടോ ...നീ ഉണ്ടെങ്കിൽ അതിന്റെ അമ്മ നീ ആയിരിക്കില്ലേ .....??????
അങ്ങോട്ട് നോക്ക് നിന്റെ അമ്മ ഇത്രനാളും എത്ര കഷ്ട്ടപെട്ടു വീട്ടിലെ പണിയൊക്കെ ചെയ്യാൻ....? പെണ്മക്കൾ വളർന്നാൽ അമ്മയുടെയും ആൺമക്കൾ വളർന്നാൽ അച്ഛന്റെയും കയ്യാറുമെന്നു പറഞ്ഞു കേട്ടിട്ടില്ലായിരുന്നോ നീ ? പിന്നെ നിന്റെ മരണം ചുറ്റി വളച്ചു കഥകൾ വന്നപ്പോൾ അവർ എത്രെ വിഷമിച്ചു എന്നറിയാമോ ...?
അതെ നീ സ്വാർത്ഥ ആയിരുന്നു നിന്റെ കാര്യത്തിൽ ......നാളെ നിന്റെ ഫോട്ടോ വീട്ടിൽ നിന്ന് മാറ്റും ...നിന്റെ അമ്മയ്ക്കും അച്ഛനും സഹോദരങ്ങൾക്കുമേ നിന്നെയറിയൂ വരുന്ന മരുമകൾക്കും നാട്ടുകാർക്കും നീയൊരു കെട്ടുകഥ മാത്രമാണ് ... അതോടെ കഴിഞ്ഞു നീ ...... പിന്നെ നീ എവിടെയും ഇല്ല ..... നിന്നെ ഓർക്കാൻ നിന്നിൽ ഒരു പിന്തുടർച്ചയും അവശേഷിപ്പിച്ചിട്ടില്ല ...
ഇതാണോ നീ നിന്നെ നോക്കി വളർത്തിയെ വീടിനും ..... സംരക്ഷിച്ച സമൂഹത്തിനും നല്കിയ പ്രതിഫലം ...?????? ഓരോ ജന്മങ്ങൾക്കും ഓരോ കർത്തവ്യങ്ങളുണ്ട് അത് മറന്നാൽ പിന്നെ മനുഷ്യഗണത്തിൽ എങ്ങനെ പെടുത്തും ഞാൻ ...?
നിന്റെ സുഹൃത്താണോ നിന്റെ പ്രശ്നം ...അവൾ ജീവിക്കുന്നു സന്തോഷമായി ..,നീയോ ??????
ജീവിതത്തെ പേടിച്ചു തോറ്റൊടിയവൾ........ ജീവിച്ചു കാണിക്കണമായിരുന്നു..... പിന്നെ നീ വെറുത്തു നിന്റെ പിതാവിനെ ......,നിന്നെ ഓമനിച്ചു നടന്ന മനുഷ്യൻ ......., മദ്യം അയാളെക്കൊണ്ട് ചെയ്യിപ്പിച്ചു ഇങ്ങനെ .... ,കണ്ടോ നിന്റെ കുടുംബം അയാൾക്ക് ഇപ്പോൾ മാപ്പ് കൊടുത്തിരിക്കുന്നു .... ഇപ്പോൾ നീയെവിടെ ആവശ്യമായിരുന്നില്ലേ ...? ആ ഏറ്റുപറച്ചിലുകൾ പറഞ്ഞേനെലോ ...ആ കണ്ണുനീർ തുള്ളികൾ ചെയ്തേനെലോ നിന്നോട് പ്രായശ്ചിത്തം
തെറ്റുകൾ പറ്റാത്ത മനുഷ്യരില്ല കുട്ടി ...പക്ഷെ ക്ഷമിക്കാനും ,പശ്ചാതപിക്കാനും ,പിണങ്ങാനും, ഇണങ്ങാനും കഴിയുന്നവരാണ് മനുഷ്യൻ ,...അപ്പോൾ നിന്നെ എന്ത് വിളിക്കണം....?
ഇവിടെ ചോദ്യം ചെയ്യപ്പെട്ടത് നിന്റെ ആത്മാഭിമാനം ആണ്......ഉത്തരം നിന്റെ മരണം എന്ന് നീ പറഞ്ഞു.........പക്ഷെ അതുതെറ്റെന്നു കാലം തെളിയിച്ചു .... അവിടെനിന്റെ നിരപരാധിത്തം നിന്നോടൊപ്പം പോയി ....ആർക്കും ഉപകാരമില്ലാത്തൊരു ജന്മം ...!
നീയതുകൊണ്ടോ പ്രണയനൈരാശ്യം കാരണം ജീവിതം കളഞ്ഞവർ .....? എന്തിനു വേണ്ടി ആയിരുന്നു...? ആർക്ക് വേണ്ടി.....???? ഇവർക്കൊക്കെ വേണ്ടി കഷ്ട്ടപെടുന്നവരെ ഓർത്തോ???? ഇവർക്ക് കിട്ടാത്തതിനെ കുറിച്ചുമാത്രം ചിന്തിച്ചു ... നിന്നെപ്പോലെ ഈ ലോകത്തിൽ അവരുടേതായി ഒന്നുമാവശേഷിപ്പിക്കാതെ പോയവർ ... ആരെങ്കിലും വേദനിച്ചു കരയുമെന്നാണെങ്കിൽ തെറ്റിപ്പോയി ...കാലം മായ്ക്കാത്ത മുറിവുകൾ കുറവാണ് ..
മനസ്സിലാണ് പ്രണയം വേണ്ടത്.....അതുപോകുമ്പോൾ മരിക്കുന്നവർ മറക്കുന്ന ഒന്നുണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ട്ടപെടുന്നവരുടെ മുന്നിൽ അവർക്ക് പുല്ലു വില പോലും ഉണ്ടാവില്ലെന്ന് ....നിനക്കും ... ഈലോകം കാത്തിരിക്കുകയാണ് നിങ്ങള്ക്ക് വേണ്ടി .. അപ്പോൾ അതുപേക്ഷിക്കുന്നതിൽ എന്തർത്ഥം ...
ഒരു ജന്മമേ ഉള്ളൂ ഭൂമിയിൽ..... ആകാശത്തോളം പ്രശ്നങ്ങൾ ഉണ്ടാകും അത് അതിജീവിച്ചു ജീവിക്കുന്നവരാണ് വിജയി ........,നീ തോൽവിയാണ് ........ഒരിക്കലും ജയം ഇല്ലാത്ത ഒരുവൾ .... നീ ദ്രോഹിയാണ് ........നിന്നെ സൃഷ്ട്ടിച്ച എനിക്ക് നീ തന്ന ശിക്ഷ , നിന്റെ തിരിച്ചു വരവ് ... " ദൈവം പറഞ്ഞവസാനിപ്പിച്ചു ...മറുപടി പറയാനാവാതെ ഞാൻ മുഖം താഴ്ത്തി
'ഇപ്പോഴായിരുന്നു ഞാൻ ശരിക്കും മരിച്ചത് ........!'
(ജീവന്റെ വിലയറിയാതെ പത്രങ്ങളിൽ വാർത്ത മാത്രമായിപ്പോകുന്ന ജന്മങ്ങൾക്ക് വേണ്ടി സമർപ്പിക്കുന്നു....വെറുതെ എന്റെ അടുപ്പക്കാരുടെ പേര് വെച്ചിട്ടുണ്ടെന്നേ ഉളളൂ ട്ടോ ... ഒരേ ഒരു ജീവിതം ...ഇനിയൊരു പുനർജന്മമുണ്ടോ എന്നുപോലും അറിയില്ല ..അത് വെറുതെ നശിപ്പിച്ചു കളയുന്ന വിഡ്ഡികൾ ആവും മുൻപൊന്നു ചിന്തിക്കണം
പ്രിയപ്പെട്ടവരേ കുറച്ചു നാളേയ്ക്ക് വേദനിപ്പിക്കാൻ മാത്രമേ അതിലൂടെ സാധിക്കുന്നുള്ളൂ ...അതിനുശേഷം അവരും മറന്നു തുടങ്ങും ..അല്ലെങ്കിൽ നിങ്ങൾ മരിക്കുമ്പോൾ കൂടുതൽ ലാഭം അവർക്കു തന്നെയല്ലേ ...ഒരുപിടി ചോറിന്റെ എങ്കിലും ലാഭം ...മണ്ണിനു ലാഭമാണ് നിങ്ങളും നിങ്ങളുടെ പിന്തുടർച്ചക്കാരും ഉണ്ടാക്കുന്ന മാലിന്യങ്ങളിൽ നിന്നും ...സമൂഹത്തിനു ലാഭമാണ് ...നിങ്ങൾക്ക് വേണ്ടി മാറ്റി വെക്കപ്പെടേണ്ട ആനുകൂല്യങ്ങളിൽ നിന്ന്
നിങ്ങളില്ലെങ്കിലും... സൂര്യൻ ഉദിക്കാതിരിക്കില്ല ...ചന്ദ്രൻ പകലിൽ മറയാതിരിക്കില്ല ...കാറ്റ് വീശാതിരിക്കില്ല ... നിന്നോടെ പൂക്കൾ പൂക്കാതിരിക്കില്ല ...മഴ പെയ്യാതിരിക്കില്ല ....പഴയവ മണ്ണിനോട് ചേരാതിരിക്കില്ല പുതിയതിനു ജീവൻ പകർന്നുകൊണ്ട് ...മനുഷ്യവംശം അവസാനിക്കുകയുമില്ല ...
വെറും തെറ്റിദ്ധാരണകളിൽ കുടുങ്ങി ജീവിതം വേണ്ടെന്നു വെക്കും മുൻപ് മനസ്സിലാക്കണം ഇതുപോയാൽ വേറൊന്നു കിട്ടുമെന്ന് പറയാൻ ജീവൻ സൂപ്പർ മാർക്കറ്റിലെ വില്പനച്ചരക്കല്ല ...സ്വയം വിലയില്ലാതായി മാറുന്നവർ ചിന്തിക്കട്ടെ ഇനിയും തുടർച്ചകൾ വേണമോ എന്ന് ....)
വിദ്യ പാലക്കാട്
Saturday, 24 September 2016
Tuesday, 20 September 2016
പ്രവാസിയുടെ ഭാര്യ........ പെണ്ണെ, നീയില്ലായിരുന്നെങ്കിൽ എന്നിലെ എന്നെ ഞാൻ എന്നേ കൈവിട്ടേനെ,
പ്രവാസിയുടെ ഭാര്യ
" നീയവിടെ എന്തെടുക്കുകയാ ജോലിയുടെ ഇടയിൽ സമയമുണ്ടാക്കി വിളിക്കുമ്പോൾ നിനക്ക് ആ ഫോൺ ഒന്നെടുത്താലെന്താ?? " അങ്ങേത്തലയിൽ മൗനം.
" നിനക്കൊന്നും പറയാനില്ലേ?? " ദേഷ്യം പുകഞ്ഞു പൊങ്ങുന്നു.
" മോൾക്ക് പനിയാ അച്ചേ അവള് കരച്ചില് തന്നെയാണ്, ഞാനെന്താ ചെയ്യേണ്ടത്? നിങ്ങളോട് കൊഞ്ചിക്കൊണ്ടിരിക്കണോ !! "
മൂക്കിന്റെ അറ്റത്ത് വന്ന് വിറച്ച് നിന്ന ദേഷ്യം എങ്ങോ പോയി ഒളിച്ചത് പോലെ. അങ്ങേത്തലക്കൽ ഒരു തേങ്ങൽ കേൾക്കുന്നുണ്ട് ഒന്നും പറയാനാവാതെ ഞാനും. കുറ്റബോധമോ അതോ ദേഷ്യപ്പെടാൻ കഴിയാഞ്ഞതിന്റെ നഷ്ടബോധമോ എന്നറിയില്ല ഞാനൊന്നും മിണ്ടിയില്ല.. കുഞ്ഞിന്റെ പനി അവളെന്നോട് പറഞ്ഞില്ല എന്തിനാ വെറുതെ ദൂരെയിരിക്കുന്നവരെ വിഷമിപ്പിക്കുന്നത് എന്ന് കരുതിക്കാണും, പാവം എന്നിട്ടും ഞാനിങ്ങനെ വെറുതെ ഒച്ചയുണ്ടാക്കി. കല്യാണം കഴിഞ്ഞ് നാലാം മാസം തികയുന്നതിന്റെ അന്ന് തനിച്ചാക്കി പറന്നപ്പോൾ മുതൽ വിരഹ വേദനയെ ചിരി കൊണ്ട് മറച്ചു പിടിക്കാൻ പാഴ്ശ്രമം നടത്തുന്നവൾ!! കണ്ണിൽ നിന്ന് മാഞ്ഞെങ്കിലും മടങ്ങി വരവിന്റെ ദിവസത്തേക്ക് വഴിക്കണ്ണെറിഞ്ഞ് ദിവസങ്ങൾ കൂട്ടിക്കിഴിച്ച് കാത്തിരുന്നവൾ. എന്റെ ശബ്ദമൊന്ന് മാറിയാൽ മുഖം മങ്ങുന്നവൾ എന്നിട്ടും ഞാനവളെ വെറുതെ.........
കണ്ണീർ തുടച്ച് കൊണ്ട് അച്ച പറ എന്നവൾ പറഞ്ഞപ്പോൾ ഞാൻ വാക്കുകൾക്ക് പരതുകയായിരുന്നു!!
" മോൾക്ക് ഇപ്പൊ എങ്ങനെയുണ്ട് ?"
" വലിയ ചൂടൊന്നുമില്ല, എന്നാലും പനിയുടെ ബുദ്ധിമുട്ടുകളുണ്ട്, ഭയങ്കര കരച്ചിലും കൈയ്യിൽ നിന്ന് മാറുന്നുമില്ല "
കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോൾ പത്ത് മിനിറ്റ് കുഞ്ഞിനെ കൈയ്യിൽ പിടിച്ചു നടക്കുമ്പോഴേക്കും ഞാൻ അവളുടെ മുഖത്തേക്ക് നോക്കും, എന്നെ കൊണ്ട് കഴിയില്ല കുറെ നേരം കുഞ്ഞിനെ എടുത്ത് നടക്കാൻ ," ഇങ്ങ് താ ഞാൻ എടുക്കാം " എന്നും പറഞ്ഞ് അവള് കുഞ്ഞിനെ വാങ്ങുമ്പോൾ അവൾക്ക് ഇയാളിതെന്ത് മനുഷ്യനാ എന്ന് ചിലപ്പോ തോന്നിക്കാണും എന്നാലും പുറത്ത് കാണിച്ചിട്ടില്ല അപ്പൊ പിന്നെ പനി പിടിച്ച കുഞ്ഞ് കൈയ്യിൽ നിന്നിറങ്ങാതിരുന്നാൽ എങ്ങനെയുണ്ടാവും!! കൈ കുഴഞ്ഞാലും അമ്മക്ക് കുഞ്ഞിനെ കളയാനാവില്ലല്ലോ.
"സാരമില്ല അച്ചേ, ഈ പനി രണ്ട് ദിവസം കഴിയുമ്പോൾ മാറിക്കോളും"
"നീയിന്നലെ ഉറങ്ങിയോ? വിഷയം മാറ്റാൻ ഞാൻ വെറുതെ ചോദിച്ചു
"ഹ്മ്മ് ഉറങ്ങി " ആ ഉത്തരത്തിൽ തന്നെയുണ്ടായിരുന്നു ഉറങ്ങിയിട്ടില്ലെന്ന്, എനിക്കറിയുന്ന പോലെ അവളിലെ അവളെ ആർക്കുമറിയില്ലല്ലോ!! സമയം കണ്ടെത്തി ഉറങ്ങിയിരുന്ന കൂട്ടാരി ഇപ്പൊ ഉറക്കമില്ലാതെ തൂങ്ങിയ കണ്ണുകളുമായി അലസമായ് നടക്കുന്നുണ്ടാവും. പരാതികളില്ലാതെ പരിഭവം പറയാതെ അവളങ്ങനെ കൂടെ നടക്കും. നിഴല് പോലും കൂട്ട് വരാൻ മടിക്കുന്ന ജീവിതത്തിന്റെ താഴ്‌വാരങ്ങളിൽ ഞങ്ങളങ്ങനെ.....
" അച്ച ഇങ്ങ് വാ, ഒന്നുമില്ലെങ്കിലും നമുക്കെന്തെങ്കിലും ചെയ്ത് ജീവിക്കാം, സമ്പാദ്യമൊന്നും വേണ്ട. നമ്മുടെ കുഞ്ഞുങ്ങളെയും കണ്ട്, അവരുടെ കളിചിരികളിൽ കൂട്ടുക്കൂടി നമുക്കും ജീവിക്കാം " അവളെപ്പോഴും പറയുന്ന ഈ വാക്കുകൾ വീണ്ടും പറഞ്ഞപ്പോൾ എന്തോ ഒരു കുളിർ കാതിൽ തേന്മഴയായി പെയ്യുന്നു. പക്ഷെ പെട്ടന്നങ്ങോട്ട് പോകാൻ കഴിയില്ലല്ലോ. പ്രതീക്ഷകളുടെ ഭാരം പേറി ജീവിക്കാൻ വിധിക്കപ്പെട്ട പ്രവാസിയുടെ തീരാ നൊമ്പരങ്ങളുടെ പങ്ക് പറ്റി ജീവിക്കാൻ പ്രവാസിയുടെ ഭാര്യ പഠിച്ചെ പറ്റൂ, അവൾക്കത് കഴിയുന്നുണ്ട്.. ഇത്തിരി നാളുകൂടെ കാത്തിരുന്നേ മതിയാവൂ പ്രണയമേ.. ജീവിത യാഥാർത്ഥ്യങ്ങളോട് യുദ്ധം ചെയ്യുന്നവർ ഇടക്കെപ്പോഴെങ്കിലും കരഞ്ഞു പോകും അത് പ്രകൃതിയുടെ സന്തുലനമാണെന്ന് നിനക്കറിയില്ലേ പൊട്ടിക്കാളി!!
വലിയ ആഗ്രഹങ്ങളൊന്നുമില്ലാതെ ജീവിക്കാൻ അവൾ പഠിച്ചിരിക്കുന്നു, നടക്കാൻ സാധ്യതയില്ലാത്ത ആഗ്രഹങ്ങൾ മുന്നോട്ടുള്ള യാത്രയിൽ ബാധ്യതയാവും എന്ന് വെറുതെ പറഞ്ഞതാ അവളോട് പക്ഷെ അവൾക്കതിൽ സങ്കടമില്ലായിരുന്നു എന്റെയും അവളുടെയും ആഗ്രഹങ്ങൾ ചേർത്ത് ഞങ്ങളുടെ ആഗ്രഹങ്ങളാക്കി ഏതോ താഴ്വരയിൽ ഞങ്ങൾ ഉപേക്ഷിച്ചിരുന്നു ഇനിയെപ്പോഴെങ്കിലും പോകുമ്പോൾ അതവിടെയുണ്ടോ എന്ന് നോക്കണം, ചിലപ്പോൾ കാണുമായിരിക്കും!! ഇല്ലെങ്കിലും പോണാൽ പോകട്ടും പോടാ എന്ന് പാട്ടും പാടി നമ്മൾ പോരും ല്ലെടി?? ദേഷ്യത്തിൽ തുടങ്ങി പരിണയത്തിൽ അവസാനിക്കാനായി മാത്രം യോജിപ്പിക്കപ്പെട്ടത് പോലെ ഞങ്ങളിലുള്ള നൂൽ രേഖകൾ പൊട്ടിക്കാതെ കാലം ചേർത്ത് പിടിച്ചിരിക്കുന്നു.
പെണ്ണെ, നീയില്ലായിരുന്നെങ്കിൽ എന്നിലെ എന്നെ ഞാൻ എന്നേ കൈവിട്ടേനെ, അതല്ലങ്കിലും അങ്ങനെയല്ലേ ചേരേണ്ടതല്ലേ പ്രകൃതിയിലും കൂടിച്ചേരു.
എടീ മാക്രി പറഞ്ഞ് പറഞ്ഞങ്ങനെ നിന്നാൽ സമയം പോകുന്നതറിയില്ല. നീ ഫോൺ വെച്ചോ, പോയി കുഞ്ഞിനെ നോക്ക് ഞാൻ പിന്നെ വിളിക്കാമെന്നും പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്യുമ്പോൾ അങ്ങേത്തലയിൽ നിന്ന് വിധിയോടുള്ള പരിഭവങ്ങൾ ഞാൻ കേട്ടില്ല, നാളെയെ കുറിച്ചുള്ള സുന്ദര സ്വപ്‌നങ്ങൾ ഞാൻ കണ്ടില്ല, പകരം ഇന്നിനെ കുറിച്ചുള്ള സത്യങ്ങൾ അംഗീകരിക്കുന്ന ഭാര്യയെ ഞാൻ കാണാതെ കണ്ടു, എല്ലാം ശരിയാകുമെന്ന മൃദുസ്വരവും കേട്ടു.
ആരും കാണാതെ കരയാനറിയുന്ന, മനസ് തുറന്ന് സ്നേഹിക്കാനറിയുന്ന ഭർത്താവാകാൻ , കൂട്ടുകാരനാവാൻ, മകനാവാൻ, ആങ്ങളയാവാൻ, അനിയനാവാൻ ഇത്തിരി ഒത്തിരി വലിയ ആഗ്രഹം സഫലീകരിക്കാൻ
തിരികെ വരാൻ കൊതിക്കുന്ന മനസുമായി...കാത്തു കാത്തിരിക്കുന്നു ഞാൻ...
Sunday, 18 September 2016
സോഷ്യല്‍ മീഡിയകളില്‍ ഹരമായി കേരളത്തിലെ 25 സ്ഥലങ്ങള്‍
മീശപ്പുലിമല
ചാര്‍ളിയെന്ന സിനിമയില്‍ മീശപ്പുലിമലയെന്ന സ്ഥലത്തേക്കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നെങ്കിലും അതിന് മുന്‍പെ സോഷ്യല്‍ മീഡിയകളില്‍ ഹിറ്റായ ഒരു സ്ഥലമാണ് മീശപ്പുലിമല. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ് ഇത്. മൂന്നാറിന് സമീപത്തായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 2600 മീറ്ററോള ഉയരത്തിലാണ് ഈ കൊടുമുടി.
മീശപ്പുലിമലയില്‍ എത്തിച്ചേരാന്‍
മീശപ്പുലിമലയിലേക്ക് ട്രെക്ക് ചെയ്ത് വേണം എത്തിച്ചേരാന്‍. മൂന്നാറില്‍ നിന്ന് മാട്ടുപ്പെട്ടി വഴി അരുവിക്കാട് എസ്റ്റേറ്റില്‍ എത്തിച്ചേരാം. അതിന് സമീപത്തായാണ് മീശപ്പുലിമലയിലേക്കിള്ള ബേസ് ക്യാമ്പ്. മൂന്നാറില്‍ നിന്ന് 24 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്. വനംവകുപ്പാണ് ഇവിടെ ട്രെക്കിംഗ് ആക്റ്റിവിറ്റികള്‍ക്ക് നേതൃത്വം നല്‍കുന്നത്...
ചെമ്പ്രപീക്ക്
കല്‍പ്പറ്റയിലെ മാത്രമല്ല, വയനാട്ടിലെ തന്നെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ചെമ്പ്ര പീക്ക്. സമുദ്രനിരപ്പില്‍ നിന്നും 2100 മീറ്ററാണ് ചെമ്പ്രാ പീക്കിന്റെ ഉയരം. ട്രക്കിംഗ് പ്രിയരുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണിത്. സാഹസികരായ ട്രെക്കിംഗ് പ്രിയര്‍ കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക ക്യാംപുകള്‍ അവിടവിടെയായി കാണാന്‍ സാധിക്കും.
പൈതല്‍ മല
കണ്ണൂരില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയായി കൂര്‍ഗ് വനനിരകള്‍ക്ക് അതിര്‍ത്തി പങ്കിടുന്ന പൈതല്‍ മലയെ കേരളത്തിന്റെ കൂര്‍ഗ് എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. കണ്ണൂരില്‍ നിന്ന് തളിപ്പറമ്പ് വഴി പൈതല്‍ മലയില്‍ എളുപ്പത്തില്‍ എത്തിച്ചേരാം. തളിപറമ്പില്‍ നിന്ന് 35 കിലോമീറ്റര്‍ ആണ് ഇവിടേയ്ക്കുള്ള ദൂരം. ട്രെക്കിംഗ് പ്രിയരുടെ ഇഷ്ട സ്ഥലമായ പൈതല്‍മലയില്‍ കുടുംബങ്ങളോടൊപ്പം വീക്കെന്‍ഡ് ട്രിപ്പിന് എത്തുന്നവര്‍ ധാരാളമുണ്ട്
ഇല്ലിക്കല്‍ കല്ല്
സോഷ്യല്‍ മീഡിയകളിലെ യാത്ര ഗ്രൂപ്പുകളില്‍ അടുത്തിടെ ഏറ്റവും തരംഗം ഉണ്ടാക്കിയ സ്ഥലമാണ് ഇല്ലിക്കല്‍ കല്ല്. നിരവധി സഞ്ചാരികളാണ് ഇല്ലിക്കല്‍ കല്ലിലേക്ക് ഇതിനോടകം സന്ദര്‍ശിച്ചത്. കോട്ടയം ജില്ലയിലാണ് ഇല്ലിക്കല്‍ കല്ല് സ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണ് ഇല്ലിക്കല്‍ കല്ല്.
ഇല്ലിക്കല്‍ കല്ലില്‍ എത്തിച്ചേരാന്‍
കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്ക് അടുത്തായാണ് ഇല്ലിക്കല്‍ കല്ല് സ്ഥിതി ചെയ്യുന്നത്. ഈരാറ്റുപേട്ടയില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം.
ഇല്ലിക്കല്‍ കല്ലില്‍ എത്തിച്ചേരാന്‍
കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്ക് അടുത്തായാണ് ഇല്ലിക്കല്‍ കല്ല് സ്ഥിതി ചെയ്യുന്നത്. ഈരാറ്റുപേട്ടയില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം.
മലക്കപ്പാറ
ഒരുകാലത്ത് അണ്‍നോണ്‍ ഡെസ്റ്റിനേഷനുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന സ്ഥലമായിരുന്നു തൃശൂര്‍ ജില്ലയിലെ മലക്കപ്പാറ. ഇപ്പോള്‍ മലക്കപ്പാറ അറിയാത്ത സഞ്ചാരികള്‍ ഇല്ല. തേയിലത്തോട്ടങ്ങള്‍ക്ക് പേരുകേട്ട മലക്കപ്പാറ അതിരപ്പള്ളി വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നവര്‍ സാധരണ പോകാറുള്ള സ്ഥലമാണ്. അതിരപ്പള്ളിയില്‍ നിന്ന് മലക്കപ്പാറ വഴി വാല്‍പ്പാറയില്‍ ബൈക്ക് യാത്ര ചെയ്തിട്ടുള്ളവരുടെ യാത്ര വിവരണങ്ങള്‍ ദിവസേന സോഷ്യല്‍ മീഡിയകളില്‍ കാണാം
മലക്കപ്പാറയില്‍ എത്തിച്ചേരാന്‍
ചാലക്കുടിയില്‍ നിന്ന് അതിരപ്പള്ളി വഴി മലക്കപ്പാറയില്‍ എത്തിച്ചേരാം. സഞ്ചാരികള്‍ക്കായി ഒന്നു രണ്ട് റിസോര്‍ട്ടുകള്‍ ഇവിടെയുണ്ട്. ചാലക്കുടിയില്‍ നിന്ന് 80 കിലോമീറ്റര്‍ ആണ് ഇവിടേയ്ക്കുള്ള ദൂരം.
മലക്കപ്പാറയില്‍ എത്തിച്ചേരാന്‍
ചാലക്കുടിയില്‍ നിന്ന് അതിരപ്പള്ളി വഴി മലക്കപ്പാറയില്‍ എത്തിച്ചേരാം. സഞ്ചാരികള്‍ക്കായി ഒന്നു രണ്ട് റിസോര്‍ട്ടുകള്‍ ഇവിടെയുണ്ട്. ചാലക്കുടിയില്‍ നിന്ന് 80 കിലോമീറ്റര്‍ ആണ് ഇവിടേയ്ക്കുള്ള ദൂരം.
മരോട്ടിച്ചാല്‍ വെള്ളച്ചാട്ടം
തൃശൂര്‍ നഗരത്തില്‍ നിന്ന് 22 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മരോട്ടിച്ചാല്‍ വെള്ളച്ചാട്ടം കാണാന്‍ കഴിയും. മഴക്കാലത്താണ് ഇവിടെ സന്ദര്‍ശിക്കാന്‍ അനുയോജ്യം. തൃശൂര്‍ ജില്ലയിലെ പുത്തൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിന് സമീപത്തെത്താന്‍ മൂന്ന് കിലോമീറ്റര്‍ വനത്തിലൂടെ യാത്ര ചെയ്യണം.
തുഷാരഗിരി
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിലാണ് തുഷാരഗിരി വെള്ളച്ചാട്ടം. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളാണ് തുഷാരഗിരി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. കോഴിക്കോട് നിന്ന് 50 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെയെത്താം. അപൂര്‍വയിനം ചിത്രശലഭങ്ങളുടെ കേന്ദ്രം കൂടിയാണ് തുഷാരഗിരി..
റാണിപുരം
കാസര്‍കോട് ജില്ലയിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. സുന്ദരമായ പച്ചപ്പുല്‍ത്തകിടികളിലൂടെ മനംമയക്കുന്ന മഴക്കാടുകള്‍ക്കിടയിലൂടെ ട്രെക്കിംഗ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും റാണിപുരം ഒരു സ്വര്‍ഗമായിരിക്കും. നിരവധി സസ്യജന്തു വൈവിധ്യങ്ങളുടെ കലവറയാണ് റാണിപുരത്തെ വന്യജീവി സങ്കേതം. ഇവിടെ നിന്ന് ഒന്നര മണിക്കൂര്‍ യാത്ര ചെയ്താല്‍ കര്‍ണാടകയിലെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമായ തലക്കാവേരിയില്‍ എത്താം.
ധോണി വെള്ളച്ചാട്ടം
അധികം പ്രശസ്തമല്ലാത്ത എന്നാല്‍ കാണാന്‍ ഏറെ ഭംഗിയുള്ളൊരു വെള്ളച്ചാട്ടമാണിത്. പാലക്കാട്ടെത്തിയാല്‍ ധോണി വെള്ളച്ചാട്ടം കാണാതെ പോകരുത്. പാലക്കാട്ടുനിന്നും 15 കിലോമീറ്റര്‍ അകലെ കിടക്കുന്ന ഒരു ചെറുമലയോരപ്രദേശമാണ് ധോണി. വെള്ളച്ചാട്ടവും ചുറ്റുമുള്ള വനവും ഒരുക്കുന്ന കാഴ്ച മനോഹരമാണ്.
കവ
പാലക്കാട് ജില്ലയിലെ മലമ്പുഴക്ക് സമീപത്തുള്ള സുന്ദരമായ ഒരു സ്ഥലമാണ് കവ. സോഷ്യല്‍ മീഡിയകളിലെ ട്രാവല്‍ ഗ്രൂപ്പുകളിലൂടെയാണ് ഈ സ്ഥലം പ്രശസ്തമായത്. പാലക്കാട് നിന്ന് കവയിലേക്ക് ബസുകള്‍ ലഭ്യമാണ്.
തെന്മല
കേരളത്തിലെ കൊല്ലം ജില്ലയിലാണ് തെന്മല സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളിലാണ് തെന്മലയെന്ന സുന്ദര സ്ഥലം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്ന് 72 കിലോമീറ്ററും, കൊല്ലത്ത് നിന്ന് അറുപത്താറ് കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. ദേശീയ പാത 208 കടന്നുപോകുന്നത് തെന്മലയ്ക്ക് സമീപത്തുകൂടിയാണ്.
നിലമ്പൂര്‍
സോഷ്യല്‍ മീഡിയ പ്രശസ്തമാക്കിയ പിക്നിക്ക് കേന്ദ്രങ്ങളില്‍ ഒന്നാണ് നിലമ്പൂര്‍. മലപ്പുറം ജില്ലയുടെ കിഴക്കേ അറ്റത്താണ് നിലമ്പൂര്‍ സ്ഥിതി ചെയ്യുന്നത്. മലപ്പുറത്ത് നിന്ന് 40 കിലോമീറ്ററും കോഴിക്കോട് നിന്ന് 72 കിലോമീറ്ററും തൃശൂരില്‍ നിന്ന് 120 കിലോമീറ്ററും ഗുഡല്ലൂരില്‍ നിന്ന് 50ഉം ഊട്ടിയില്‍ നിന്ന് 100ഉം കിലോമീറ്ററാണ് നിലമ്പൂരിലേക്കുള്ളത്...
ചൊക്രമുടി
![]() |
| Add caption |
ഇടുക്കി ജില്ലയിലെ മറ്റൊരു കൊടുമുടിയായ ചൊക്രമുടിയെ സഞ്ചാരികള്‍ക്കിടയില്‍ പ്രിയങ്കരമാക്കിയത് സോഷ്യല്‍ മീഡിയയിലെ ട്രാവല്‍ ഗ്രൂപ്പുകളാണ്. ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ ബൈസണ്‍ വാലി പഞ്ചായത്തിലാണ് ചൊക്രമുടി മല.
ചൊക്രമുടിയില്‍ എത്തിച്ചേരാന്‍
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ഗ്യാപ്പ് റോഡില്‍ നിന്ന് ചെങ്കുത്തായ മലകയറിയാല്‍ ചൊക്രമുടിയുടെ നെറുകയില്‍ എത്താം. ഇടുക്കി ജില്ലയിലെ രാജക്കാട് നിന്ന് 15 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം
ചൊക്രമുടിയില്‍ എത്തിച്ചേരാന്‍
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ഗ്യാപ്പ് റോഡില്‍ നിന്ന് ചെങ്കുത്തായ മലകയറിയാല്‍ ചൊക്രമുടിയുടെ നെറുകയില്‍ എത്താം. ഇടുക്കി ജില്ലയിലെ രാജക്കാട് നിന്ന് 15 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം
ഇലവീഴാപൂഞ്ചിറ
സമുദ്ര നിരപ്പില്‍ നിന്ന് 3200 അടി ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറ കോട്ടയം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. തൊടുപുഴയാണ് അടുത്തുള്ള ബസ് സ്റ്റാന്‍ഡ്. 20 കിലോമീറ്റര്‍ ആണ് തൊടുപുഴയില്‍ നിന്നുള്ള ദൂരം. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇലവീഴപൂഞ്ചിറ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം
നെല്ലിയാംപതി
നെല്ലിയാംപതി. പാവങ്ങളുടെ ഊട്ടി എന്നാണ് നെല്ലിയാംപതി അറിയപ്പെടുന്നത്.
മഴക്കാലമായാൽ ഒരുപാട് വെള്ളചാട്ടങ്ങൾ ഉള്ള സ്ഥലമാണ് നെല്ലിയാംപതി.
മഴക്കാലമായാൽ ഒരുപാട് വെള്ളചാട്ടങ്ങൾ ഉള്ള സ്ഥലമാണ് നെല്ലിയാംപതി.
കക്കയം
കോഴിക്കോട് ജില്ലയിലെ കക്കയം ഡാമിനു താഴെയുള്ള ഉരക്കുഴി വെള്ളച്ചാട്ടത്തെക്കുറിച്ച് .
താമരശ്ശേരിയിൽ നിന്നും എസ്റ്റേറ്റ് മുക്ക് വഴി ഇവിടെയെത്താം. അടിയന്തിരാവസ്ഥ കാലത്ത് 1976 ൽ സ .രാജനെ ഉരുട്ടി കൊന്നതിനു ശേഷം ഇവിടെയാണ് മൃതദേഹം വലിച്ചെറിഞ്ഞത് എന്നു കരുതപ്പെടുന്നു. താഴെ വനം വകുപ്പിന്റെ കൗണ്ടറിൽ നിന്നും ടിക്കറ്റെടുക്കണം. 40 രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടാതെ ഡാമിലൂടെ സ്പീഡ് ബോട്ടിലുള്ള യാത്ര ഒരു അനുഭവമാണ്. 5 പേർക്ക് 750 രൂപയാണ് നിരക്ക്. ബോട്ടു യാത്രക്കിടെ കാട്ടുപോത്തിനെയും ചിലയിനം പക്ഷികളെയും കാണാൻ കഴിഞ്ഞു. ഇങ്ങോട്ടേക്ക് ബസ് സർവീസ് ഇല്ല. തീരെ ഇടുങ്ങിയതും അപകട സാധ്യത ഏറിയതുമായ റോഡായതിനാൽ വളരെ ശ്രദ്ധിച്ചും, വളവുകളിൽ ഹോൺ മുഴക്കിയും, മുകളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് പരമാവധി മുൻഗണന നല്കിയും വേണം വണ്ടി ഓടിക്കാൻ. ഡാമിനു സമീപം ഒരു മിൽമ ബൂത്ത് പ്രവർത്തിക്കുന്നുണ്ട്. ഭക്ഷണം വേണ്ടവർ കയ്യിൽ കരുതുന്നതാണുത്തമം.
താമരശ്ശേരിയിൽ നിന്നും എസ്റ്റേറ്റ് മുക്ക് വഴി ഇവിടെയെത്താം. അടിയന്തിരാവസ്ഥ കാലത്ത് 1976 ൽ സ .രാജനെ ഉരുട്ടി കൊന്നതിനു ശേഷം ഇവിടെയാണ് മൃതദേഹം വലിച്ചെറിഞ്ഞത് എന്നു കരുതപ്പെടുന്നു. താഴെ വനം വകുപ്പിന്റെ കൗണ്ടറിൽ നിന്നും ടിക്കറ്റെടുക്കണം. 40 രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടാതെ ഡാമിലൂടെ സ്പീഡ് ബോട്ടിലുള്ള യാത്ര ഒരു അനുഭവമാണ്. 5 പേർക്ക് 750 രൂപയാണ് നിരക്ക്. ബോട്ടു യാത്രക്കിടെ കാട്ടുപോത്തിനെയും ചിലയിനം പക്ഷികളെയും കാണാൻ കഴിഞ്ഞു. ഇങ്ങോട്ടേക്ക് ബസ് സർവീസ് ഇല്ല. തീരെ ഇടുങ്ങിയതും അപകട സാധ്യത ഏറിയതുമായ റോഡായതിനാൽ വളരെ ശ്രദ്ധിച്ചും, വളവുകളിൽ ഹോൺ മുഴക്കിയും, മുകളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് പരമാവധി മുൻഗണന നല്കിയും വേണം വണ്ടി ഓടിക്കാൻ. ഡാമിനു സമീപം ഒരു മിൽമ ബൂത്ത് പ്രവർത്തിക്കുന്നുണ്ട്. ഭക്ഷണം വേണ്ടവർ കയ്യിൽ കരുതുന്നതാണുത്തമം.
ഗവി
പത്തനംതിട്ട ജില്ലയിലെ സുന്ദരമായ ഒരു ഗ്രാമമാണ് ഗവി. ഗവിയുടെ ഗ്രാമീണ ഭംഗിയാണ് സഞ്ചാരികള്‍ക്കിടയില്‍ ഗവിയെ പ്രിയപ്പെട്ടതാക്കിയത്. ഗ്രാമീണ ഭംഗികൂടാതെ ഗവിയിലെ വന്യജീവി സങ്കേതവും സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്നുണ്ട്. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗമാണ് ഈ ടൂറിസ്റ്റ് കേന്ദ്രം.
പാലക്കയം തട്ട്
വിനോദസഞ്ചാരികളെ മാടിവിളിക്കുകയാണ് തളിപ്പറമ്പ് - കുടിയാന്മല റൂട്ടില്പുലിക്കുരുമ്പയുടെ മുകള്‍ത്തട്ടായ പാലക്കയം തട്ട്. പൈതല്‍മല കഴിഞ്ഞാല്‍കണ്ണൂരിലെ ഏറ്റവും ഉയരംകൂടിയ ഇൌ മലയുടെ വിശേഷങ്ങള്‍
പൈതല്‍മലയുടെ താഴ്വാരത്ത് സഞ്ചാരികള്‍ക്കു ദൃശ്യവിരു ന്നൊരുക്കി കാത്തിരിക്കുകയാണ് പശ്ചിമഘട്ട മലനിരയില്‍പ്പെട്ട പാലക്കയം തട്ട്. കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് - കുടിയാന്മല റൂട്ടില്‍ മണ്ടളം -പുലിക്കുരുമ്പ എന്നീസ്ഥലങ്ങളില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പാലക്കയം തട്ടില്‍ എത്തിച്ചേരാം. പാലക്കയം തട്ട് മലയുടെ മുകള്‍ഭാഗം വരെ വാഹനത്തില്‍ ചെന്നെത്താം..
പൈതല്‍മലയുടെ താഴ്വാരത്ത് സഞ്ചാരികള്‍ക്കു ദൃശ്യവിരു ന്നൊരുക്കി കാത്തിരിക്കുകയാണ് പശ്ചിമഘട്ട മലനിരയില്‍പ്പെട്ട പാലക്കയം തട്ട്. കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് - കുടിയാന്മല റൂട്ടില്‍ മണ്ടളം -പുലിക്കുരുമ്പ എന്നീസ്ഥലങ്ങളില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പാലക്കയം തട്ടില്‍ എത്തിച്ചേരാം. പാലക്കയം തട്ട് മലയുടെ മുകള്‍ഭാഗം വരെ വാഹനത്തില്‍ ചെന്നെത്താം..
റോസ് മല
കൊല്ലത്തുനിന്ന് ചെങ്കോട്ടയ്ക്കുള്ള പാതയില്‍ ആര്യങ്കാവിലെത്താം. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് പന്ത്രണ്ട് കിലോമീറ്റര്‍ പോയാല്‍ റോസുമലയായി.
സത്രം
പെരിയാര് ഇടുക്കി ജില്ലയിലെ പെരിയാറിനു സമീപ്പമുള്ള ഫോറസ്റ്റ് ബോര്‍ഡറാണ് സത്രം.മിക്കസമയത്തും കോടമഞ്ഞാല്‍ നിറഞ്ഞ അതിമനോഹരമായ ഒരു സ്ഥലമാണിത്.വനൃമൃഗങ്ങളെ അടുതുകാണാം എന്നതാണ് ഇവിടുതെ ഏറ്റവും വലിയ പ്രതേൃകത.
ടു വീലർ വരുന്നതാണു കൂടുതൽ ആസ്വദിക്കാൻ പറ്റുന്നത്, അങ്ങേയറ്റം നല്ലൊരു ഓഫ് റോഡ് ഫീൽ ഉറപ്പായും അത് തരും.
ഇനി ഫാമിലിയായി കാറിൽ ആണെങ്കിൽ തേക്കടിയിൽ നിന്നും ജീപ്പ് സെർവ്വീസ് ഉണ്ട്. 1:30 മണിക്കൂറിന്റെയും 3 മണിക്കൂറിന്റെയും 2 പാക്കേജുകൾ നമുക്ക് തിരഞ്ഞെടുക്കാം, തുക 1500-4000 വരെ.
ടു വീലർ വരുന്നതാണു കൂടുതൽ ആസ്വദിക്കാൻ പറ്റുന്നത്, അങ്ങേയറ്റം നല്ലൊരു ഓഫ് റോഡ് ഫീൽ ഉറപ്പായും അത് തരും.
ഇനി ഫാമിലിയായി കാറിൽ ആണെങ്കിൽ തേക്കടിയിൽ നിന്നും ജീപ്പ് സെർവ്വീസ് ഉണ്ട്. 1:30 മണിക്കൂറിന്റെയും 3 മണിക്കൂറിന്റെയും 2 പാക്കേജുകൾ നമുക്ക് തിരഞ്ഞെടുക്കാം, തുക 1500-4000 വരെ.
പൊന്മുടി
പോകാം.. മഞ്ഞിൽ കുളിക്കാം മഴ മേഘങ്ങളെ തൊടാം.
തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടല്‍നിരപ്പില്‍ നിന്ന് 610 മീറ്റര്‍ ഉയരെയാണ്.
തിരുവനന്തപുരം നഗരത്തില്‍നിന്ന് നെടുമങ്ങാട് റൂട്ടിലാണ് പൊന്‍മുടിക്കുള്ള യാത്ര. വിതുരയില്‍നിന്ന് 22 ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ട് ഇടുങ്ങിയ റോഡുവഴിയുള്ള യാത്രയില്‍ കുന്നുകളുടെ സൗന്ദര്യവും നാട്ടിന്‍പുറങ്ങളുടെ ശാന്തതയും ആസ്വദിക്കാം. തിരുവനന്തപുരം ബസ് സ്റ്റാന്‍ഡില്‍നിന്ന് പകല്‍നേരത്ത് ഒരുമണിക്കൂര്‍ ഇടവിട്ട് പൊന്‍മുടിക്ക് ബസ്സുണ്ട്.
സ്തൂപികാഗ്ര കുന്നുകളും പുല്‍മേടുകളും വനവും മൂടല്‍മഞ്ഞും കുഞ്ഞരുവികളുമെല്ലാം ചേര്‍ന്ന് സ്വപ്‌നതുല്യമായ ഒരു സങ്കേതമായി പൊന്‍മുടിയെ മാറ്റുന്നു. പൊന്‍മുടിയിലെ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് വിശാലമായ ടോപ്‌സ്റ്റേഷന്‍. മൂടല്‍മഞ്ഞിലൂടെ ടോപ്‌സ്റ്റേഷനിലേക്കുള്ള യാത്ര മറക്കാനാവാത്ത അനുഭവമായിരിക്കും. ചോലവനങ്ങളും പുല്‍മേടുകളും ചേര്‍ന്ന അവിസ്മരണീയമായ കാഴ്ചയാണ് ടോപ്‌സ്റ്റേഷനില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്.
നെടുമങ്ങാട് കഴിഞ്ഞ് വലത്ത് ചുള്ളിമാനൂര്‍ മുക്കിലേയ്ക്ക് തിരിയുക. വീണ്ടും വിതുര മുക്കിലേയ്ക്ക് തിരിയുക. തേവിയോട് മുക്കില്‍ നിന്ന് വലത്തോട്ടുതിരിഞ്ഞാല്‍ അഗസ്ത്യകൂടത്തിനുള്ള വഴി കാണാം. ഈ വഴിയില്‍ ഇടത്തോട്ടു തിരിയുമ്പോള്‍ ഗോള്‍ഡന്‍ വാലിയിലേയ്ക്കുള്ള വഴി കാണാം. ഇതില്‍ 22 ഹെയര്‍പിന്‍ വളവുകള്‍ കഴിയുമ്പോള്‍ പൊന്മുടി എത്തുന്നു. അടുത്ത് പോകാന്‍ പറ്റിയ ഒന്ന് രണ്ടു സ്ഥലങ്ങള്‍ കൂടി ഉണ്ട് .മീന്‍ മുട്ടി വെള്ളച്ചാട്ടം , കല്ലാര്‍ , അഗസ്ത്യാര്‍ കൂടം.
തിരുവനന്തപുരം നഗരത്തില്‍ നിന്ന് സംസ്ഥാന പാത 2 (തിരുവനന്തപുരം - നെടുമങ്ങാട് - ചെങ്കോട്ട പാത)യില്‍ യാത്രചെയ്യുക.
തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടല്‍നിരപ്പില്‍ നിന്ന് 610 മീറ്റര്‍ ഉയരെയാണ്.
തിരുവനന്തപുരം നഗരത്തില്‍നിന്ന് നെടുമങ്ങാട് റൂട്ടിലാണ് പൊന്‍മുടിക്കുള്ള യാത്ര. വിതുരയില്‍നിന്ന് 22 ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ട് ഇടുങ്ങിയ റോഡുവഴിയുള്ള യാത്രയില്‍ കുന്നുകളുടെ സൗന്ദര്യവും നാട്ടിന്‍പുറങ്ങളുടെ ശാന്തതയും ആസ്വദിക്കാം. തിരുവനന്തപുരം ബസ് സ്റ്റാന്‍ഡില്‍നിന്ന് പകല്‍നേരത്ത് ഒരുമണിക്കൂര്‍ ഇടവിട്ട് പൊന്‍മുടിക്ക് ബസ്സുണ്ട്.
സ്തൂപികാഗ്ര കുന്നുകളും പുല്‍മേടുകളും വനവും മൂടല്‍മഞ്ഞും കുഞ്ഞരുവികളുമെല്ലാം ചേര്‍ന്ന് സ്വപ്‌നതുല്യമായ ഒരു സങ്കേതമായി പൊന്‍മുടിയെ മാറ്റുന്നു. പൊന്‍മുടിയിലെ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് വിശാലമായ ടോപ്‌സ്റ്റേഷന്‍. മൂടല്‍മഞ്ഞിലൂടെ ടോപ്‌സ്റ്റേഷനിലേക്കുള്ള യാത്ര മറക്കാനാവാത്ത അനുഭവമായിരിക്കും. ചോലവനങ്ങളും പുല്‍മേടുകളും ചേര്‍ന്ന അവിസ്മരണീയമായ കാഴ്ചയാണ് ടോപ്‌സ്റ്റേഷനില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്.
നെടുമങ്ങാട് കഴിഞ്ഞ് വലത്ത് ചുള്ളിമാനൂര്‍ മുക്കിലേയ്ക്ക് തിരിയുക. വീണ്ടും വിതുര മുക്കിലേയ്ക്ക് തിരിയുക. തേവിയോട് മുക്കില്‍ നിന്ന് വലത്തോട്ടുതിരിഞ്ഞാല്‍ അഗസ്ത്യകൂടത്തിനുള്ള വഴി കാണാം. ഈ വഴിയില്‍ ഇടത്തോട്ടു തിരിയുമ്പോള്‍ ഗോള്‍ഡന്‍ വാലിയിലേയ്ക്കുള്ള വഴി കാണാം. ഇതില്‍ 22 ഹെയര്‍പിന്‍ വളവുകള്‍ കഴിയുമ്പോള്‍ പൊന്മുടി എത്തുന്നു. അടുത്ത് പോകാന്‍ പറ്റിയ ഒന്ന് രണ്ടു സ്ഥലങ്ങള്‍ കൂടി ഉണ്ട് .മീന്‍ മുട്ടി വെള്ളച്ചാട്ടം , കല്ലാര്‍ , അഗസ്ത്യാര്‍ കൂടം.
തിരുവനന്തപുരം നഗരത്തില്‍ നിന്ന് സംസ്ഥാന പാത 2 (തിരുവനന്തപുരം - നെടുമങ്ങാട് - ചെങ്കോട്ട പാത)യില്‍ യാത്രചെയ്യുക.
കേരള കുണ്ട് വെള്ളച്ചാട്ടം.
മനം കുളിരുന്ന കാഴ്ച്ചകളുമായി നമ്മെ വരവേൽക്കുന്ന കരുവാരക്കുണ്ട് കേരള കുണ്ട് വെള്ളച്ചാട്ടം. മലമുകളില് നിന്നും പാറകെട്ടുകളിലൂടെ ഒഴുകി താഴെ നൂറു മീറ്റര് താഴേക്ക് ഒരു സ്വിമ്മിംഗ് പൂള് പോലുള്ള ഒരു കുണ്ടിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ആ കാഴ്ച്ച ഒന്ന് കാണേണ്ടത് തന്നെയാണ്.. വെള്ളത്തിലേക്ക് ഇറങ്ങാനും കുളിക്കാനും കൂടെ പോയാല് പിന്നെ ഒരു രക്ഷയുമില്ല.
മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് നിന്ന് ഏകദേശം 6 കിലോമീടര് അകലെയാണ്. കല്കുണ്ട് എന്ന സ്ഥലത്ത് എത്തുന്നതിനു മുന്നേ. പിന്നെ, അങ്ങോട്ട് പോകുന്ന വഴിയിലെ പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ചു മെല്ലെ മെല്ലെ പോകണം
വെള്ളച്ചാട്ടത്തിന്റെ 2 കി.മി. അകലെ വരെ ബസ് സര്വീസ് ഉണ്ട്. കാറുകളും അത് വരെയേ പോകൂ.. പിന്നീടങ്ങോട്ട് 2 കിലോമീറ്ററോളം നടത്തം തന്നെ ശരണം. അല്ലെങ്കില് ഒരു പാട് ജീപ്പുകള് ലഭ്യമാണ് (അല്ലെങ്കില് നല്ല ഗ്രൗണ്ട് ക്ലിയറന്സ് ഉള്ള വണ്ടികള് വേണം.). ഒറ്റയ്ക്ക് പോകേണ്ടവര്ക്ക് 300 രൂപ കൊടുത്തു ഒറ്റക്ക് ജീപ്പില് പോകാം. അതല്ല, കൂടുതല് പേരുണ്ടെങ്കില് പോക്കറ്റില് നിന്നെടുക്കേണ്ട ഷെയര് കുറയും. സമയം ഒരു പ്രശ്നമല്ല എന്നിവര്ക്കും ഗ്രൂപ്പായി പോകുന്നവര്ക്കും ഒരു രണ്ടു കിലോമീറ്റര് നടക്കുന്നതാണ് നല്ലത്.
മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് നിന്ന് ഏകദേശം 6 കിലോമീടര് അകലെയാണ്. കല്കുണ്ട് എന്ന സ്ഥലത്ത് എത്തുന്നതിനു മുന്നേ. പിന്നെ, അങ്ങോട്ട് പോകുന്ന വഴിയിലെ പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ചു മെല്ലെ മെല്ലെ പോകണം
വെള്ളച്ചാട്ടത്തിന്റെ 2 കി.മി. അകലെ വരെ ബസ് സര്വീസ് ഉണ്ട്. കാറുകളും അത് വരെയേ പോകൂ.. പിന്നീടങ്ങോട്ട് 2 കിലോമീറ്ററോളം നടത്തം തന്നെ ശരണം. അല്ലെങ്കില് ഒരു പാട് ജീപ്പുകള് ലഭ്യമാണ് (അല്ലെങ്കില് നല്ല ഗ്രൗണ്ട് ക്ലിയറന്സ് ഉള്ള വണ്ടികള് വേണം.). ഒറ്റയ്ക്ക് പോകേണ്ടവര്ക്ക് 300 രൂപ കൊടുത്തു ഒറ്റക്ക് ജീപ്പില് പോകാം. അതല്ല, കൂടുതല് പേരുണ്ടെങ്കില് പോക്കറ്റില് നിന്നെടുക്കേണ്ട ഷെയര് കുറയും. സമയം ഒരു പ്രശ്നമല്ല എന്നിവര്ക്കും ഗ്രൂപ്പായി പോകുന്നവര്ക്കും ഒരു രണ്ടു കിലോമീറ്റര് നടക്കുന്നതാണ് നല്ലത്.
കൊടികുത്തിമല
ഊട്ടി പോലെ സുന്ദരമായ ഒരു സ്ഥലമുണ്ട് മലപ്പുറം ജില്ലയിൽ. അതാണ് കൊടികുത്തിമല. ഊട്ടിയോട് ഏറെ സമാനതകൾ ഉള്ളത് കൊണ്ട് മലപ്പുറം ജില്ലയുടെ ഊട്ടിയെന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്.
വിസ്മയിപ്പിക്കുന്ന പ്രകൃതി സൌന്ദര്യം കൊണ്ട് അനുഗൃഹീതമാണ് കൊടികുത്തിമല.
മരതക കാന്തി വാരിയണിഞ്ഞ് പെരിന്തൽമണ്ണ കൊടികുത്തിമല.
പെരിന്തൽമണ്ണ / അമ്മിനിക്കാട് - ഊട്ടിയുടെ കുളിരും, കൊഡൈകനാൽ ആത്മഹത്യാ മുനമ്പിൻറെ ഭയാനതയും, പ്രകൃതി സ്നേഹികൾക്ക് മുന്നിൽ ഒരേസമയംതുറന്ന് കാട്ടി കാഴ്ച്ചയുടെ നിറ വസന്തവുമായി പെരിന്തൽമണ്ണ കൊടികുത്തിമല ഇക്കോ ടൂറിസം.
കോടമഞ്ഞു പുതഞ്ഞ മലമടക്കുകൾക്കുമീതെ കടൽ നിരപ്പിൽ നിന്നും 1800 അടിയോളം ഉയരത്തിൽ ഈ സ്വർഗീയാരാമത്തിലെത്തുന്നവർ ക്ക് കാഴ്ച്ചയുടെ വസന്തം തീർത്ത് പച്ചപുൽ വിരിച്ച കുന്നിൻ പുറങ്ങളും പതഞ്ഞൊഴുകുന്ന കാട്ടരുവിയും തരുന്ന നയനമനോഹാരിത വാക്കുകൾക്കുമതീതമാണ് .......
കുന്നിന്നു മീതെ കെട്ടിയ വാച്ച് ടവറിന്നു മുകളിലേറിയാൽ മലപ്പുറം ജില്ലയുടെയും പാലക്കാട് ജില്ലയുടെയും ഒട്ടു മിക്ക ഭാഗങ്ങളും കാഴ്ച്ചയിലെത്തും.
താഴെ അലസമായൊഴുകുന്ന കുന്തിയും അങ്ങുദൂരെ പ്രകൃതി കെട്ടിയ വെള്ളികൊലുസു പോലെ നിളയുടെ നേർത്ത കാഴ്ചയും താഴ് വാരത്തെ തഴുകിയെത്തുന്ന കുളിർകാറ്റിൽ മെല്ലെ വന്നു പൊതിയുന്ന കോടമഞ്ഞും ഭൂമിയിലെ സ്വർഗീയ തീരം തീർക്കും പ്രകൃതി സഞ്ചാരികൾക്കിവിടെ.
കൊടികുത്തിമലക്ക് കിഴക്ക് ഭാഗം കൊഡൈകനാൽ ആത്മഹത്യാ മുനമ്പിനെ വെല്ലുന്ന ആത്മഹത്യ മുനമ്പും, സഞ്ചാരികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവം തീർക്കുന്ന കൊടികുത്തിമലക്ക് ഈ പേരുകിട്ടാൻ കാരണം മലബാർ കിഴടക്കിയ ബ്രിടീഷ് ആർമി ഇവിടെയാണെത്രേ കൊടി നാട്ടിയത് ....
കൊടികുത്തിമലയെ കുറിച്ച് പറഞ്ഞത് ഇത്തിരി പറയാനും കാണാനും ഒത്തിരി യുണ്ടിവിടെ.
പ്രകൃതി സഞ്ചാരികൾക്കായൊരുക്കിയ ഈ മനോഹര കാഴ്ചകൾ നിറഞ്ഞ കൊടികുത്തിമല ഈ മഴകാലത്ത് പച്ചപ്പിൻറെ സുന്ദര പരവതാനിയിട്ട് പ്രകൃതി സ്നേഹികളെ മാടിവിളിക്കുന്നു ..
അമ്മിനിക്കാടൻമലനിരകളുടെ ഭാഗമായ കൊടികുത്തിമല പെരിന്തൽമണ്ണ പാലക്കാട് റോഡിൽ അമ്മിനിക്കാട് കുന്നിൻ പുറം സ്റ്റോപ്പിൽ നിന്നും 6 കിലോമിറ്റർ ദൂരയായിട്ടാണുള്ളത് .
വിസ്മയിപ്പിക്കുന്ന പ്രകൃതി സൌന്ദര്യം കൊണ്ട് അനുഗൃഹീതമാണ് കൊടികുത്തിമല.
മരതക കാന്തി വാരിയണിഞ്ഞ് പെരിന്തൽമണ്ണ കൊടികുത്തിമല.
പെരിന്തൽമണ്ണ / അമ്മിനിക്കാട് - ഊട്ടിയുടെ കുളിരും, കൊഡൈകനാൽ ആത്മഹത്യാ മുനമ്പിൻറെ ഭയാനതയും, പ്രകൃതി സ്നേഹികൾക്ക് മുന്നിൽ ഒരേസമയംതുറന്ന് കാട്ടി കാഴ്ച്ചയുടെ നിറ വസന്തവുമായി പെരിന്തൽമണ്ണ കൊടികുത്തിമല ഇക്കോ ടൂറിസം.
കോടമഞ്ഞു പുതഞ്ഞ മലമടക്കുകൾക്കുമീതെ കടൽ നിരപ്പിൽ നിന്നും 1800 അടിയോളം ഉയരത്തിൽ ഈ സ്വർഗീയാരാമത്തിലെത്തുന്നവർ
കുന്നിന്നു മീതെ കെട്ടിയ വാച്ച് ടവറിന്നു മുകളിലേറിയാൽ മലപ്പുറം ജില്ലയുടെയും പാലക്കാട് ജില്ലയുടെയും ഒട്ടു മിക്ക ഭാഗങ്ങളും കാഴ്ച്ചയിലെത്തും.
താഴെ അലസമായൊഴുകുന്ന കുന്തിയും അങ്ങുദൂരെ പ്രകൃതി കെട്ടിയ വെള്ളികൊലുസു പോലെ നിളയുടെ നേർത്ത കാഴ്ചയും താഴ് വാരത്തെ തഴുകിയെത്തുന്ന കുളിർകാറ്റിൽ മെല്ലെ വന്നു പൊതിയുന്ന കോടമഞ്ഞും ഭൂമിയിലെ സ്വർഗീയ തീരം തീർക്കും പ്രകൃതി സഞ്ചാരികൾക്കിവിടെ.
കൊടികുത്തിമലക്ക് കിഴക്ക് ഭാഗം കൊഡൈകനാൽ ആത്മഹത്യാ മുനമ്പിനെ വെല്ലുന്ന ആത്മഹത്യ മുനമ്പും, സഞ്ചാരികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവം തീർക്കുന്ന കൊടികുത്തിമലക്ക് ഈ പേരുകിട്ടാൻ കാരണം മലബാർ കിഴടക്കിയ ബ്രിടീഷ് ആർമി ഇവിടെയാണെത്രേ കൊടി നാട്ടിയത് ....
കൊടികുത്തിമലയെ കുറിച്ച് പറഞ്ഞത് ഇത്തിരി പറയാനും കാണാനും ഒത്തിരി യുണ്ടിവിടെ.
പ്രകൃതി സഞ്ചാരികൾക്കായൊരുക്കിയ ഈ മനോഹര കാഴ്ചകൾ നിറഞ്ഞ കൊടികുത്തിമല ഈ മഴകാലത്ത് പച്ചപ്പിൻറെ സുന്ദര പരവതാനിയിട്ട് പ്രകൃതി സ്നേഹികളെ മാടിവിളിക്കുന്നു ..
അമ്മിനിക്കാടൻമലനിരകളുടെ ഭാഗമായ കൊടികുത്തിമല പെരിന്തൽമണ്ണ പാലക്കാട് റോഡിൽ അമ്മിനിക്കാട് കുന്നിൻ പുറം സ്റ്റോപ്പിൽ നിന്നും 6 കിലോമിറ്റർ ദൂരയായിട്ടാണുള്ളത് .
ഉളുപ്പൂണി
വാഗമണ്‍ പോകുന്ന സഞ്ചാരികൾക്ക് മനോഹരമായ മറ്റൊരു ലോക്കേഷൻ കൂടി.
ഉളുപ്പൂണി : ഈയോബിന്റെ പുസ്തകം എന്ന ചിത്രത്തിലെ മിക്ക ഭാഗങ്ങളും ഇവിടെ ചിത്രീകരിച്ചിടുണ്ട്.
പുള്ളിക്കാനം- വാഗമൺ വഴിയിൽ ചോറ്റുപാറ എന്ന ചെറിയ ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് 5 കി. മി മാത്രമേ ഉള്ളു ഈ മനോഹരമായ സ്ഥലത്തേക്ക് . കുളമാവ് ഡാമിന്റെ ഒരു മനോഹരമായ വിദൂര ദൃശ്യവും , നല്ലൊരു ട്രക്കിങ്ങ് അനുഭവവും ലഭിക്കുന്നു.
ഉളുപ്പൂണി : ഈയോബിന്റെ പുസ്തകം എന്ന ചിത്രത്തിലെ മിക്ക ഭാഗങ്ങളും ഇവിടെ ചിത്രീകരിച്ചിടുണ്ട്.
പുള്ളിക്കാനം- വാഗമൺ വഴിയിൽ ചോറ്റുപാറ എന്ന ചെറിയ ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് 5 കി. മി മാത്രമേ ഉള്ളു ഈ മനോഹരമായ സ്ഥലത്തേക്ക് . കുളമാവ് ഡാമിന്റെ ഒരു മനോഹരമായ വിദൂര ദൃശ്യവും , നല്ലൊരു ട്രക്കിങ്ങ് അനുഭവവും ലഭിക്കുന്നു.
Subscribe to:
Comments (Atom)
























































